Thamarassery: ദേശീയ പാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം, പാലത്തിൻ്റെ സംരക്ഷണഭിത്തി തകർത്താണ് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മാഞ്ഞത്.
മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നന് പരുക്കേറ്റു, ശരീരമാകെ പെയ്ൻ്റിൽ മുങ്ങി പോയിരുന്നു, രാത്രി 11.45 ഓടെയാണ് അപകടം.
പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലത്തിനു സമീപത്തെ ഇലക്ട്രിട്രിക് പോസ്റ്റിലും ലോറി ഇടിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു.
അപകടം നടന്ന വട്ടക്കുട്ട് പാലം സ്ഥിരം അപകടമേഖലയാണ്, മുമ്പും പലതവണ ഇവിടെ വെച്ച് ലോറികളും, കാറുകളും, മറ്റു വാഹനങ്ങളും തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്.
അപകട സ്ഥലത്ത് ഓടിയെത്തിയ യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്.